Thursday, January 28, 2010

കോണ്ഗ്രസിന്‍റെ വാശിയും മുരളീധരന്‍റെ കാത്തിരിപ്പും

കെ.പി. സി. സി. എക്സികുട്ടീവ് യോഗത്തില്‍ കോണ്ഗ്രസിന്‍റെ പടിപ്പുര വാതില്‍ വീണ്ടും  മുരളിക്ക് മുമ്പില്‍  കൊട്ടിയടക്കാന്‍ തീരുമാനമായി. ക്ഷമയുടെ അവസാനത്തെ നെല്ലിപ്പടിയില്‍ ചമ്രം പടിഞ്ഞിരുന്നു മുരളീധരന്‍ പറയുന്നു. "സസ്പെന്‍ഷന്‍ കാലാവധി തീരുംവരെ ഞാന്‍ കാത്തിരിക്കും".   അതിനപ്പുറത്തേക്ക് കാര്യങ്ങള്‍ നീട്ടിക്കൊണ്ടു പോകാന്‍ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും സാധിക്കില്ല എന്നായിരിക്കാം മുരളിയുടെ വിശ്വാസം. ശത്രു ആരെന്നോ മിത്രമാരെന്നോ തിരിച്ചറിയാത്ത മുരളി എന്നും രാഷ്ട്രീയക്കളിയിലെ ഉന്നം നോക്കി ഗോളടിക്കാന്‍ അറിയാത്ത കളിക്കാരനാണ്.  അത് കൊണ്ട് തന്നെ ഏറെക്കാലമായി ഗാലറിയില്‍ ഇരുന്നു ഇങ്ങിനെ കമെന്റ് അടിച്ചു കൊണ്ടിരിക്കുന്നു.

Tuesday, January 26, 2010

കടലാസ് തോണിയില്‍ കയറിയാല്‍ ജീവിതം മറുകര കാണില്ല.

വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അവധി കഴിഞ്ഞു തിരിച്ചു വരാനായി മുംബൈ എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ കൌണ്ടറില്‍ നില്‍ക്കുകയായിരുന്നു ഞാന്‍.  തും കിതര്‍ ജാ രഹെഹോ.? തൊട്ടു മുമ്പിലെ യാത്രക്കാരനോടാണ് പോലീസുകാരന്‍റെ ചോദ്യം. അയാള്‍ ഒന്നും മിണ്ടിയില്ല. ഒറ്റനോട്ടത്തില്‍ ആള് മലയാളിയാണെന്ന് മനസ്സിലായി. പോലീസുകാരന്‍ ചോദ്യം ആവര്‍ത്തിച്ചു. ഹരേ ഭായ്..തും കിതര്‍ ജാ രഹെഹോ. ? അപ്പോഴും പോലീസുകാരനെ നോക്കിയതല്ലാതെ അയാള്‍ ഒന്നും മിണ്ടിയില്ല. പോലീസുകാരന് ശരിക്കും ദേഷ്യം വന്നു. നല്ല ഒന്നാംതരം ഹിന്ദിയില്‍ അയാള്‍ തെറിവിളിച്ചു. എമിഗ്രേഷന്‍ കാര്‍ഡ്‌ തിരിച്ചു കൊടുത്തിട്ട് മാറി നില്‍ക്കാന്‍ പറഞ്ഞു.

Sunday, January 24, 2010

ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്

പ്രിയത്തില്‍ ബാപ്പയും ഉമ്മയും അറിയാന്‍ ജമാല്‍ എഴുത്ത്. ഗള്‍ഫില്‍ വന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു. അടുത്ത മാസം നാട്ടില്‍ വരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച കടം വീട്ടാനും പിന്നെ ഒരിക്കല്‍ നാട്ടില്‍ വന്നു പോരാനും സാധിച്ചു എന്നതൊഴിച്ചാല്‍ സമ്പാദ്യമായി ഒന്നുമില്ല. ഇനി ഗള്‍ഫിലേക്ക് ഞാന്‍ തിരിച്ചു പോരുന്നില്ല. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഉള്ളത് കൊണ്ട് നാട്ടില്‍ വല്ല കൂലിപ്പണിക്കും പോകാം. നിങ്ങളുടെ അഭിപ്രായം മറുപടിയില്‍ അറിയിക്കുമല്ലോ. എന്ന് സ്വന്തം ജമാല്‍.

Tuesday, January 19, 2010

മദര്‍ സീരിയസ്. സ്റ്റാര്‍ട്ട്‌ ഇമ്മീടിയറ്റ്ലീ


സൗദിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്ന മനോജിന്‍റെ ഓഫീസിലേക്ക് അപ്രതീക്ഷിത സമയത്താണ് ദുബായില്‍ നിന്ന് അളിയന്‍റെ ഫോണ്‍ വന്നത്. അന്ന് ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലമാണ്. നാട്ടിലും ഫോണ്‍ കണക്ഷന്‍  വ്യാപകമായിരുന്നില്ല

“നിന്‍റെ ജോലി ശരിയായി. വിസ നാട്ടിലേക്കു അയച്ചിട്ടുണ്ട് . നീ ഉടനെ നാട്ടില്‍ പോയി വിസ സ്റ്റാമ്പ് ചെയ്തു പതിനഞ്ചു ദിവസത്തിനുള്ളില്‍ ദുബായില്‍ എത്തി ജോയിന്‍ ചെയ്യണം.” ഇതായിരുന്നു അളിയന്‍റെ ഫോണ്‍ കോളിലെ ഉള്ളടക്കം

Wednesday, January 13, 2010

ഓഹരിനിലവാരം പോയ വാരം

ഓഹരി നിലവാരംപോയ വാരം
മഞ്ചേരി വഴിയുള്ള നീക്കം PDP സഖാക്കള്‍ തടഞ്ഞത് മൂലം ഉണ്ണിത്താന്‍ പൊളിറ്റിക്കല്‍ സെന്‍സെക്സ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ വാരത്തില്‍ രേഖപ്പെടുത്തിയത്. “ഉഭയകക്ഷി സമ്മത വാദികള്‍” ഓഹരി വാങ്ങാന്‍ താല്‍പര്യം കാണിച്ചതോടെ മാര്‍ക്കറ്റു അല്‍പം മെച്ചപ്പെട്ടെങ്കിലും സക്കറിയ സദാചാര കമ്പനിയുടെ മൊത്ത വില്‍പ്പന ഏറ്റെടുത്തതോടെ സഖാക്കള്‍ ഓഹരി വിറ്റഴിക്കാന്‍ തിടുക്കം കാട്ടിയത് തിരിച്ചടിയായി. സെന്‍സെക്സ് മൈനസ് 446 പോയിന്ടില്‍ ക്ലോസ് ചെയ്തു.

മഞ്ചേരിയിലെ സദാചാര കമ്പനിയുടെ തകര്‍പ്പന്‍ വില്‍പനക്കിടയില്‍ അഴീകോടന്‍ കമ്പനിയുടെ സാംസ്കാരിക വില്‍പന ഈ വാരത്തില്‍ വിപണിയില്‍ ശ്രദ്ധ പിടിച്ചു പറ്റാതെ പോയി. ഉണ്ണിത്താനെതിരെ സാംസ്കാരികം ഇറക്കിയ ഉല്പന്നം മാര്‍ക്കറ്റിങ്ങില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയില്ല . സെന്‍സെക്സ് -17 പോയിന്ടില്‍ ക്ലോസ് ചെയ്തു.

Thursday, January 7, 2010

തലക്കിടി ആശാന്‍റെ തമാശ

കേരള പോലീസിനു എന്‍റെ സല്യൂട്ട്. റിപ്പര്‍ സുരേന്ദ്രന്‍ തീവ്രവാദിയല്ല.  ഭീകര വാദിയല്ല. ബോംബ്‌ ബാഗിലിട്ടു നടക്കുന്നവനോ  ലഷ്കറി ത്വൈബയുടെ ദക്ഷിണേന്ത്യന്‍ കമാണ്ടര്‍ പോയിട്ട് ഏരിയാ കമ്മറ്റി മെമ്പര്‍ പോലുമല്ല.  എന്ന് വെച്ചാല്‍ നാളെ വിമാനം തട്ടിയെടുത്തു റിപ്പറെ മോചിപ്പിക്കാന്‍ ആരും ആവശ്യപ്പെടും എന്നൊന്നും ഭയപ്പെടാനില്ല . പിന്നെയോ രാഷ്ട്രീയത്തിലും ഈ വിദ്വാനു പിടിപാടുണ്ടെന്നു തോന്നുന്നില്ല.  പോലീസ് പിടിച്ചു  സ്റ്റേഷനില്‍ എത്തുമ്പോഴേക്കും പ്രതിക്ക് ചായ വാങ്ങിച്ചു കൊടുത്ത് വീട്ടില്‍ കൊണ്ട് വിടാന്‍ ആരും മോളീന്ന് വിളിച്ചു പറയാനില്ലാത്ത ഒരു പാവം കള്ളന്‍.  ഇനി ഇദ്ദേഹം ആള്‍ കേരള കള്ളന്‍സ് അസോസിയേഷന്‍ പ്രസിഡന്റ്‌ ആണോ എന്നറിയില്ല.