Thursday, October 28, 2010

എന്‍റെ കവിതാ മോഷണം.

                                                                      
കമ്മ്യുണിക്കേഷന്‍  രംഗത്ത് ഉണ്ടായ വിപ്ലവകരമായ  മാറ്റം ഏറ്റവും കൂടുതല്‍ ഉപകാരപ്പെട്ടത്‌ പ്രവാസികള്‍ക്കാണെന്നു  തോന്നുന്നു.  പണ്ട്  8 റിയാലിനു നാട്ടിലേക്ക് വിളിച്ചിരുന്നവര്‍ ഇപ്പോള്‍  80 ഹലാലക്ക് (80 പൈസക്ക്)  നാട്ടിലേക്ക് മൊബൈല്‍ ഫോണില്‍‍ നിന്നും  വിളിക്കുന്നു.   അതുപോലെ  വോയ്പ്-കോള്‍ വഴി നെറ്റില്‍നിന്നും  8 പൈസക്കും  വിളിക്കുന്നു.  മാസത്തില്‍ മൂന്നോ നാലോ തവണമാത്രം വിളിച്ചിരുന്നവര്‍ ഇപ്പോള്‍ ദിവസവും മണിക്കൂറുകളോളം വിളിച്ചു വീട്ടിലെ അടുക്കളയിലെ ചട്ടിയില്‍ പൊരിയുന്ന മീനിന്‍റെ രുചി പോലും  വിശദമായി അറിയുന്നു. ഈയുള്ളവനും ഏറെനേരം വീട്ടുകാരെ ഇങ്ങിനെ  കത്തിവെക്കുന്നു, പണം പോകുന്ന നെഞ്ചിടിപ്പില്ലാതെ ഏറെനേരം സംസാരിക്കാം എന്നതാണ് ഇതിന്റെ ഒരു ഗുട്ടന്‍സ്.

Monday, October 18, 2010

സൃഷ്ടിയും സംഹാരവും.

 രണ്ടു മിനിക്കഥകള്‍


1)  സൃഷ്ടി
എഴുത്തുകാരി കടുത്ത മാനസിക സംഘര്‍ഷത്തിലാണ്. 
സൃഷ്ടിപ്പിന്‍റെ പേറ്റുനോവ് അവരെ തളര്‍ത്തിയിരിക്കുന്നു.
ഓരോ സൃഷ്ടിപ്പും തനിക്കു കടുത്ത നോവ്‌ സമ്മാനിക്കുന്നു.
അത് തന്‍റെ ചിന്താഭാരത്തെ അധികരിപ്പിക്കുന്നു. 
വല്ലാത്ത വിങ്ങലും അസ്വസ്ഥതയും.

Saturday, October 9, 2010

അടുക്കളയിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍


പഞ്ചായത്ത് ഇലക്ഷന്‍ ചൂട്പിടിക്കുകയാണ്.  തിരഞ്ഞെടുപ്പു മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ബീരാനിക്ക കുടയുമെടുത്ത് പുറത്തേക്കിറങ്ങാന്‍ ഒരുങ്ങുമ്പോഴാണ് അടുക്കളയില്‍ നിന്നും ആമിനയുടെ സംസാരം കേട്ടത്. അയല്‍ക്കാരി ജാനുവിനോടാണ്. രണ്ടും പെണ്ണെന്ന ഒരു ജാതിയാണെങ്കിലും  മനുഷ്യരിപ്പോ പല ജാതിയാണല്ലോ . വല്ല വര്‍ഗ്ഗീയ കലാപത്തിനും തുടക്കമിടുകയാണോ. പിഴച്ച കാലമാണല്ലോ. ബീരാനിക്ക ചെവിയോര്‍ത്തു.