Saturday, April 9, 2011

ഗള്‍ഫ് എയറോ സൈക്കിക് ഡിപ്രഷന്

(കഥയും കഥാ പാത്രങ്ങളും സാങ്കല്‍പികമല്ല)

ഗള്‍ഫില്‍ നിന്ന് ആദ്യ ലീവില്‍ നാട്ടിലെത്തിയ സമയം. നല്ല വേനല്‍ കാലമായിരുന്നതിനാല്‍ ചൂട് കാരണം തറവാട് വീട്ടിലെ കോലായിലാണ് രാത്രി ഉറങ്ങാന്‍ കിടന്നത്. കൂട്ടിനു ഏറ്റവും ഇളയ അനിയന്‍ ഫൈസലുമുണ്ട്. ചെക്കന്‍ അന്ന് പത്താം ക്ലാസ്സുകാരനാണ്. “പത്താം ക്ലാസ്സ് കഴിഞ്ഞു എന്തിനാ വെറുതെ പ്ലസ് വണ്ണിനു പോകുന്നതെന്ന്” അന്നേ ചോദിച്ച വിദ്വാന്‍.


Saturday, April 2, 2011

രോഗിയും ചികിത്സകനും.

(മുന്‍‌കൂര്‍ ജാമ്യം- കഥയും കഥാ പാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം.കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായി ഒരു ബന്ധവും ഇല്ല. മരിച്ചവരുമായി തീരെ ഇല്ല).

നീണ്ട പ്രവാസം അവസാനിപ്പിച്ചു ഹസ്സന്‍കോയ ഇന്ന് നാട്ടിലേക്ക് തിരിക്കുകയാണ്. ആളെ എനിക്ക് വർഷങ്ങളായി അറിയാം. സൂപ്പര്‍മാര്‍ക്കറ്റിലെ കാഷിയര്‍. ആളു സുന്ദരന്‍, സുമുഖന്‍, സത്യസന്ധന്‍, സൌമ്യശീലന്‍. എപ്പോള്‍ കണ്ടാലും "എന്താണ് കോയാ" എന്നു കോഴിക്കോടന്‍ ശൈലിയില്‍ കുശലം ചോദിക്കാന്‍ മറക്കാത്ത തനി കോഴിക്കോടന്‍.