Monday, December 14, 2015

വല്ല്യുമ്മ

 ബടെ വാ ഒരുമ്പെട്ടോനെ... വല്ല്യുമ്മ ഞമ്മളെ മുടി വെട്ടിക്കാൻ വിളിക്കുന്ന വിളിയാ. മൊട്ടത്തലയായിരുന്നു ഓർമ്മ വെച്ച നാളുകളിലൊക്കെ. മുടി, കാലിഞ്ച് വളരുമ്പോഴേക്കും വല്ല്യുമ്മ ദൂദനെ അയച്ചു സൈദാലിക്കയെ വരുത്തും. മുറ്റത്ത് ഒരു നീണ്ട പടിയിട്ട് കാലുകൾ അപ്പുറവും ഇപ്പുറവും ഇട്ടു സൈദാലിക്ക സഞ്ചിയിലെ പണിയായുധങ്ങൾ നിരത്തി വെച്ച് നീട്ടി വിളിക്കും. കുട്ട്യേ.... 

Sunday, September 20, 2015

പ്രതീക്ഷ എന്ന ഇന്ധനം

കൊടുവള്ളി വഴിക്കുള്ള ഒരു യാത്രയിലാണ് റഷീദിന്റെ മുഖം വീണ്ടും എന്റെ മനസ്സിൽ തെളിയുന്നത്. കൃത്യമായി പറഞ്ഞാൽ പന്ത്രണ്ടു വർഷങ്ങൾക്കു മുമ്പുള്ള പ്രവാസകാലത്തായിരുന്നു ഞാനയാളെ ആദ്യമായും അവസാനമായും കണ്ടത്.

Monday, July 6, 2015

സർപ്രൈസ് വിസിറ്റ്.



എയർഅറേബ്യ എന്ന പാതിരാ വിമാനത്തിൽ നാട്ടിൽ ഇറങ്ങുമ്പോൾ സമയം മൂന്നര. രാത്രിയുടെ ആ മൂന്നാം യാമത്തിൽ (അതോ നാലോ) ഒരു ടാക്സിയിൽ വീട്ടിലേക്ക്.

ഓർമ്മയിൽ ഒരു നൊമ്പരച്ചിരി..



ഹൈസ്കൂളിൽ പഠിക്കുന്ന കാലം. ഹെഡ് മിസ്ട്രസ് ഇത്തിരി കർക്കശ സ്വഭാവക്കാരിയായിരുന്നു..വെളുത്തു പൊക്കമുള്ള കുലീനയായ ഒരു സ്ത്രീ. ആഢ്യത്വം തുളുമ്പുന്ന വേഷവിധാനം. കറുത്ത ഫ്രൈമുള്ള കണ്ണട വെച്ച മുഖത്തു സ്ഥായിയായ ഗൗരവ ഭാവം മാത്രം. 

പണിവരുന്ന ഓരോ വഴിയേ...

മുറിച്ച തെങ്ങിന്റെ മുരട്‌ മാസങ്ങളായി മുറ്റത്തങ്ങിനെ നിൽക്കുന്നു. അതൊന്നു മാന്തി എടുക്കണമെന്നു വീട്ടുകാരി പറയാൻ തുടങ്ങിയിട്ട് കുറെ ദിവസമായി. 

അങ്ങിനെ ഞാൻ രണ്ടു ബംഗാളികളെ കൊണ്ടുവന്നു. മെനക്കെട്ട പണിയാ ചേട്ടാ, 1500 രൂപ വേണം. നാട്ടിലെ കൂലി കേട്ടപ്പോ ഞാനെന്റെ അറബി മുതലാളിയെ മനസ്സിൽ പ്രാകി.

അമ്മ മനസ്സ്


എട്ടുമാസമായിരുന്നു അന്നവളുടെ പ്രായം. തുടുത്ത മുഖമുള്ള ഒരു ഡുണ്ടുമണി. ഇത്താത്തമാരും ഇക്കാക്കമാരുമൊക്കെ മുത്തിത്തുടുപ്പിച്ച ആ കുഞ്ഞുകവിൾ കോരിക്കുടിക്കാനുള്ള ദാഹമുണ്ടായിരുന്നു എനിക്ക്. പക്ഷെ ഞാൻ അടുത്തു ചെന്നപ്പോൾ അവൾ പ്രതിഷേധിച്ചു. പിന്നെ ഉമ്മയുടെ മാറിൽ മുഖം ഒളിപ്പിച്ചു. 

കാര്യക്ഷമത

തുലാവർഷം പെയിതൊഴിഞ്ഞ രാത്രിയുടെ ഒന്നാം യാമത്തിലാണ് ആ പൊട്ടിത്തെറിയുടെ പൂരക്കാഴ്ചയിലേക്ക് ഞെട്ടി ഉണർന്നത്. സ്ഥലകാലബോധം വീണ്ടെടുക്കുമ്പോൾ തുറന്നിട്ട ജെനലിനപ്പുറം പടക്കവും പൂത്തിരിയും ഒന്നിച്ചു തീ കൊടുത്തപോലെ ശബ്ദവും പ്രകാശവും. 

വർണ്ണങ്ങളില്ലാത്തവരുടെ ലോകം

ഒരു അവധിക്കാലദിനത്തിൽ കോലായിലിരുന്നു പത്രത്താളുകളിലൂടെ കണ്ണോടിക്കുമ്പോഴാണ് ഒരമ്മയും അവരുടെ അഞ്ചുവയസുകാരി മകളും പടികടന്നു വന്നത്..

സഹായം ചോദിച്ചു വീടുവീടാന്തരം കയറിയിറങ്ങി നടക്കുന്നവരുടെ പതിവുകാഴ്ചകളിൽ ഒന്ന്.

പുട്ട് പുരാണം

ബീഫ് നിരോധിച്ചെന്നു കേട്ടു ചിരിക്കണോ കരയണോ എന്ന സംശയത്തിലാണ് ഞാന്. ബീഫിന്റെ കൂടെ പൊറോട്ടയോ ദോശയോ അങ്ങിനെ എന്തും കഴിക്കാൻ ഇഷ്ടമായിരുന്നു. പുട്ടൊഴികെ. 

ഞാനും പുട്ടും തമ്മിൽ പണ്ടേ യോജിപ്പിലല്ല. പിന്നെ വാശിപിടിച്ചാൽ വീട്ടീന്ന് ഒന്നും കിട്ടില്ലാ എന്നറിയാവുന്നതുകൊണ്ട് ഒരു ഡിമാണ്ട് വെക്കും. പഴം ഉണ്ടെങ്കിൽ കഴിക്കാം. ഉമ്മ പുട്ടിന്റെ കൂടെ രണ്ടു മൈസൂർ പഴം ബോണസായി തരും. 

അതാ മുറ്റത്തൊരു സ്കൂട്ടർ


അതാ മുറ്റത്തൊരു സ്കൂട്ടർ. ഞാൻ തിരിഞ്ഞു നോക്കി. ക്ലീ ക്ലീ.. ആരോ നിർത്തിയിട്ടു പോയതാണ്. കുറച്ചു കഴിഞ്ഞപ്പോൾ കയ്യിൽ ഒരു കുപ്പി പെട്രോളുമായി  അതിന്റെ ഉടമസ്ഥൻ കയറിവന്നു.  

കണ്ടിട്ട് നല്ല മുഖപരിചയം, ആഗതൻ വളരെ പരിചിതഭാവത്തോടെ കുശലം ചോദിക്കുന്നു. വീട്ടിലെ ഓരോ അംഗങ്ങളുടെയും വിശേഷങ്ങൾ തിരക്കുന്നു.