Monday, December 14, 2015

വല്ല്യുമ്മ

 ബടെ വാ ഒരുമ്പെട്ടോനെ... വല്ല്യുമ്മ ഞമ്മളെ മുടി വെട്ടിക്കാൻ വിളിക്കുന്ന വിളിയാ. മൊട്ടത്തലയായിരുന്നു ഓർമ്മ വെച്ച നാളുകളിലൊക്കെ. മുടി, കാലിഞ്ച് വളരുമ്പോഴേക്കും വല്ല്യുമ്മ ദൂദനെ അയച്ചു സൈദാലിക്കയെ വരുത്തും. മുറ്റത്ത് ഒരു നീണ്ട പടിയിട്ട് കാലുകൾ അപ്പുറവും ഇപ്പുറവും ഇട്ടു സൈദാലിക്ക സഞ്ചിയിലെ പണിയായുധങ്ങൾ നിരത്തി വെച്ച് നീട്ടി വിളിക്കും. കുട്ട്യേ.... 

Sunday, September 20, 2015

പ്രതീക്ഷ എന്ന ഇന്ധനം

കൊടുവള്ളി വഴിക്കുള്ള ഒരു യാത്രയിലാണ് റഷീദിന്റെ മുഖം വീണ്ടും എന്റെ മനസ്സിൽ തെളിയുന്നത്. കൃത്യമായി പറഞ്ഞാൽ പന്ത്രണ്ടു വർഷങ്ങൾക്കു മുമ്പുള്ള പ്രവാസകാലത്തായിരുന്നു ഞാനയാളെ ആദ്യമായും അവസാനമായും കണ്ടത്.

Monday, July 6, 2015

സർപ്രൈസ് വിസിറ്റ്.



എയർഅറേബ്യ എന്ന പാതിരാ വിമാനത്തിൽ നാട്ടിൽ ഇറങ്ങുമ്പോൾ സമയം മൂന്നര. രാത്രിയുടെ ആ മൂന്നാം യാമത്തിൽ (അതോ നാലോ) ഒരു ടാക്സിയിൽ വീട്ടിലേക്ക്.

ഓർമ്മയിൽ ഒരു നൊമ്പരച്ചിരി..



ഹൈസ്കൂളിൽ പഠിക്കുന്ന കാലം. ഹെഡ് മിസ്ട്രസ് ഇത്തിരി കർക്കശ സ്വഭാവക്കാരിയായിരുന്നു..വെളുത്തു പൊക്കമുള്ള കുലീനയായ ഒരു സ്ത്രീ. ആഢ്യത്വം തുളുമ്പുന്ന വേഷവിധാനം. കറുത്ത ഫ്രൈമുള്ള കണ്ണട വെച്ച മുഖത്തു സ്ഥായിയായ ഗൗരവ ഭാവം മാത്രം. 

പണിവരുന്ന ഓരോ വഴിയേ...

മുറിച്ച തെങ്ങിന്റെ മുരട്‌ മാസങ്ങളായി മുറ്റത്തങ്ങിനെ നിൽക്കുന്നു. അതൊന്നു മാന്തി എടുക്കണമെന്നു വീട്ടുകാരി പറയാൻ തുടങ്ങിയിട്ട് കുറെ ദിവസമായി. 

അങ്ങിനെ ഞാൻ രണ്ടു ബംഗാളികളെ കൊണ്ടുവന്നു. മെനക്കെട്ട പണിയാ ചേട്ടാ, 1500 രൂപ വേണം. നാട്ടിലെ കൂലി കേട്ടപ്പോ ഞാനെന്റെ അറബി മുതലാളിയെ മനസ്സിൽ പ്രാകി.

അമ്മ മനസ്സ്


എട്ടുമാസമായിരുന്നു അന്നവളുടെ പ്രായം. തുടുത്ത മുഖമുള്ള ഒരു ഡുണ്ടുമണി. ഇത്താത്തമാരും ഇക്കാക്കമാരുമൊക്കെ മുത്തിത്തുടുപ്പിച്ച ആ കുഞ്ഞുകവിൾ കോരിക്കുടിക്കാനുള്ള ദാഹമുണ്ടായിരുന്നു എനിക്ക്. പക്ഷെ ഞാൻ അടുത്തു ചെന്നപ്പോൾ അവൾ പ്രതിഷേധിച്ചു. പിന്നെ ഉമ്മയുടെ മാറിൽ മുഖം ഒളിപ്പിച്ചു. 

കാര്യക്ഷമത

തുലാവർഷം പെയിതൊഴിഞ്ഞ രാത്രിയുടെ ഒന്നാം യാമത്തിലാണ് ആ പൊട്ടിത്തെറിയുടെ പൂരക്കാഴ്ചയിലേക്ക് ഞെട്ടി ഉണർന്നത്. സ്ഥലകാലബോധം വീണ്ടെടുക്കുമ്പോൾ തുറന്നിട്ട ജെനലിനപ്പുറം പടക്കവും പൂത്തിരിയും ഒന്നിച്ചു തീ കൊടുത്തപോലെ ശബ്ദവും പ്രകാശവും. 

വർണ്ണങ്ങളില്ലാത്തവരുടെ ലോകം

ഒരു അവധിക്കാലദിനത്തിൽ കോലായിലിരുന്നു പത്രത്താളുകളിലൂടെ കണ്ണോടിക്കുമ്പോഴാണ് ഒരമ്മയും അവരുടെ അഞ്ചുവയസുകാരി മകളും പടികടന്നു വന്നത്..

സഹായം ചോദിച്ചു വീടുവീടാന്തരം കയറിയിറങ്ങി നടക്കുന്നവരുടെ പതിവുകാഴ്ചകളിൽ ഒന്ന്.

പുട്ട് പുരാണം

ബീഫ് നിരോധിച്ചെന്നു കേട്ടു ചിരിക്കണോ കരയണോ എന്ന സംശയത്തിലാണ് ഞാന്. ബീഫിന്റെ കൂടെ പൊറോട്ടയോ ദോശയോ അങ്ങിനെ എന്തും കഴിക്കാൻ ഇഷ്ടമായിരുന്നു. പുട്ടൊഴികെ. 

ഞാനും പുട്ടും തമ്മിൽ പണ്ടേ യോജിപ്പിലല്ല. പിന്നെ വാശിപിടിച്ചാൽ വീട്ടീന്ന് ഒന്നും കിട്ടില്ലാ എന്നറിയാവുന്നതുകൊണ്ട് ഒരു ഡിമാണ്ട് വെക്കും. പഴം ഉണ്ടെങ്കിൽ കഴിക്കാം. ഉമ്മ പുട്ടിന്റെ കൂടെ രണ്ടു മൈസൂർ പഴം ബോണസായി തരും. 

അതാ മുറ്റത്തൊരു സ്കൂട്ടർ


അതാ മുറ്റത്തൊരു സ്കൂട്ടർ. ഞാൻ തിരിഞ്ഞു നോക്കി. ക്ലീ ക്ലീ.. ആരോ നിർത്തിയിട്ടു പോയതാണ്. കുറച്ചു കഴിഞ്ഞപ്പോൾ കയ്യിൽ ഒരു കുപ്പി പെട്രോളുമായി  അതിന്റെ ഉടമസ്ഥൻ കയറിവന്നു.  

കണ്ടിട്ട് നല്ല മുഖപരിചയം, ആഗതൻ വളരെ പരിചിതഭാവത്തോടെ കുശലം ചോദിക്കുന്നു. വീട്ടിലെ ഓരോ അംഗങ്ങളുടെയും വിശേഷങ്ങൾ തിരക്കുന്നു.  

Monday, December 29, 2014

ഗ്രാമത്തിലെ വഴിവിളക്ക്


ഗ്രാമത്തിലെ  ആ വഴിവിളക്കിനെ പാനൂസ് എന്നായിരുന്നു ഞങ്ങൾ വിളിച്ചിരുന്നത്.. കടത്തുകടവിലേക്കുള്ള വഴിയിൽ സന്ധ്യമയങ്ങും മുമ്പേ ആരാണ് വിക്ക് കത്തിച്ചിരുന്നത് എന്ന് ഓർമ്മയില്ല. തൂണിൽ നാട്ടിനിർത്തിയ ചില്ലുകൂടിനുള്ളിലെ ചിമ്മിണിവിളക്ക് എണ്ണതീർന്നു അണയുമ്പോഴേക്കും ഗ്രാമം സുഖനിദ്രയിൽ മയങ്ങിയിരിക്കും. കാലപ്പക്ഷി കൊത്തിപ്പറന്നുപോയ ആ ഗ്രാമ്യബിംബം ഇന്നും ഗൃഹാതുരതയുടെ  ഗതകാലസ്മരണകളിൽ  ക്ലാവ് പിടിക്കാതെ മുനിഞ്ഞു കത്തുന്നു..

Tuesday, November 4, 2014

മായിനും ജിന്നും.

പണ്ട് വളരെ പണ്ട് നടന്നത്. ചാലിപ്പാടത്തു ഇടവമേഘങ്ങൾ വാശിയോടെ പെയിതിറങ്ങുന്ന പെരുമഴക്കാലം.   നെൽപാടങ്ങൾ  വലിയ വെള്ളക്കെട്ടായി രൂപപ്പെടുമ്പോൾ അവ അല്ലമ്പ്രകുന്നിന്റെ താഴ്വാരത്തുള്ള  ചെത്തുവഴിത്തോട്ടിലൂടെ  (ചെറിയ കനാൽ )  ചാലിയാറിലേക്ക് കുത്തി ഒഴുകും. അങ്ങിനെ ഒരു മഴക്കാലത്താണ് മായിൻ  ജിന്നുമായി സംഭാഷണത്തിൽ ഏർപ്പെടുന്നത്. 
.

Sunday, September 14, 2014

മരുഭൂമിയിൽ ഒരു രാത്രി.

മനാഫ് മാഷിന്റെ കുക്കിംഗ് ലാബിൽ വള്ളിക്കുന്നിന്റെയും വട്ടപ്പൊയിലിന്റെയും പരീക്ഷണങ്ങൾ 
ഈ വാരാന്ത്യം നമ്മൾ  യാൻബുവിൽ ഒത്തു ചേരുന്നു. ഇൻ ബോക്സിൽ വട്ടപ്പൊയിലിന്റെ സന്ദേശം. ഞാനാദ്യം ഒന്ന് ശങ്കിച്ചു. വെള്ളിയാഴ്ച മദീനയിൽ പോകാൻ പ്ലാനിട്ടിരുന്നതായിരുന്നു. വൈകാതെ ബഷീർ വള്ളിക്കുന്നും ഓണ്‍ ലൈനിൽ പച്ചസിഗ്നൽ കാണിച്ചു. ഉടനെ മനാഫ് മാഷിന്റെ ഫോണ്‍. അപ്പൊ എല്ലാം പറഞ്ഞ പോലെ. നീ ഓഫീസിൽ നിന്നും നേരെ എന്റെ ഫ്ലാറ്റിലേക്ക് വാ.

Monday, March 17, 2014

വാരാന്ത്യപ്പക്ഷി

വാരാന്ത്യങ്ങളിൽ 
എനിക്കൊരു പക്ഷിയാവണം 
ദീർഘദൂരം പറക്കുന്ന
ഒരു പക്ഷി..

കടൽ കടന്നു 
തോടും പുഴയും 
വയലേലകളും 
പച്ചക്കുന്നുകളും 
ഗ്രാമങ്ങളും താണ്ടി 
വീട്ടു മുറ്റത്തെ
തൈമാവിൻ കൊമ്പിലെ
താഴ്‌ന്ന ചില്ലയിൽ
പറന്നിറങ്ങണം 

Saturday, January 25, 2014

വഹബ ക്രെയിറ്റർ- മരുഭൂമിയിലെ വിസ്‌മയം


മാസങ്ങൾക്ക് മുമ്പ് മദായിൻ സ്വാലിഹിലേക്ക് നടത്തിയ യാത്രക്ക് ശേഷം മറ്റൊരു യാത്ര പോകുന്നത്  വഹബ ക്രെയിറ്റർ എന്ന അത്ഭുതം നേരിട്ട് കാണാനായിരുന്നു.  മരുഭൂമിയിൽ രൂപപ്പെട്ട രാജ്യമാണ് സൗദി അറേബ്യ. വലിച്ചു കെട്ടിയ നൂല് പോലെ തരിശുഭൂമി കീറി മുറിച്ചു കടന്നു പോകുന്ന  റോഡുകളാണ് നഗരങ്ങളെ ബന്ധിപ്പിക്കുന്നത്. അതിനാൽ ഈ രാജ്യത്ത് അധിവസിക്കുന്നവർക്കു  മരുഭൂമിയിലൂടെയുള്ള സഞ്ചാരം പരിചിതമാവാം.  എന്നാൽ മരുഭൂമിയിലേക്കുള്ള സഞ്ചാരം അധികമാരും നടത്താറില്ല. അത് അൽപം സാഹസികമാണ്‌ എന്നത് തന്നെ കാരണം. 

Wednesday, January 8, 2014

ബദു ഗ്രാമത്തിലേക്ക് ഒരു യാത്ര

ശക്തമായ കാറ്റ് പലപ്പോഴും ഞങ്ങളുടെ വാഹനത്തെ ആട്ടി  ഉലച്ചു കൊണ്ടിരുന്നു. എതിർ ദിശയിൽ ട്രെയിലറുകൾ കടന്നു പോകുമ്പോൾ  ഭീതിപ്പെടുത്തുന്ന കുലുക്കം അനുഭവപ്പെടുന്നു. വാഹനത്തിലെ ശീതീകരണ  സംവിധാനത്തെ നിഷ്പ്രഭമാക്കി പുറത്തെ ചൂട് ഉള്ളിലേക്ക്  തുളച്ചു കയറുന്നുണ്ട്.  

പൊടിക്കാറ്റിന്റെ മുന്നറിയിപ്പ് ബോർഡ്‌ പലയിടത്തും കണ്ടു. റോഡ്‌  ചുട്ടു പഴുക്കുകയായിരുന്നു. മരുഭൂമിയിലെ ഓരോ മണൽത്തരിയും തീപ്പൊരി പോലെ തിളങ്ങുന്നു. ഓടിക്കൊണ്ടിരിക്കുമ്പോൾ മുന്നിൽ കുറച്ചകലെയായി പുഴ കുത്തിയൊഴുകുന്ന പോലെ ഒരു ജലാശയം. അത്  അടുക്കും തോറും  പിടി തരാതെ  അകന്നകന്നു പോകുന്നു.  യാത്രികനെ മോഹിപ്പിച്ചു മുന്നോട്ടു നയിക്കുന്ന ഈ മരീചിക മരുഭൂമിയുടെ കൂടപ്പിറപ്പാണ്. പ്രവാസിയുടെ സ്വപ്‌നങ്ങൾ പോലെ..

Tuesday, January 7, 2014

മഴവില്ലിൻ മറയത്തു

മഴവില്ലിൻ മറയത്തു - അണിയറ പ്രവർത്തകർക്ക് ആശംസകളോടെ..
------------------------------------------

നവ സാങ്കേതിക വിദ്യയുടെ വർത്തമാന കാലം തുറന്നിട്ട അറിവിന്റെ ചക്രവാളം എഴുത്തും വായനയും ചർച്ചകളുമായി ഇന്ന് ശബ്ദമുഖരിതമാണ്. ഭാഷാ സ്നേഹികളായ ഒട്ടേറെ ധിഷണാശാലികളുടെ സജീവ പങ്കാളിത്തം കൊണ്ട് ധന്യമാണ് ഇന്ന് സൈബർ ലോകം.
അക്ഷര സ്നേഹികളായ ഒരു ചെറു സംഘത്തിന്റെ നിസ്വാർഥമായ സമർപ്പണ ബോധത്തിൽ നിന്നാണ് മലയാളത്തിന്റെ മഴവില്ല് സൈബർ ലോകത്ത് വിരിഞ്ഞത്.

Wednesday, December 18, 2013

മാമന്റെ ഹജ്ജും ഒഴിഞ്ഞ കജ്ജും

വീട് പണി കഴിഞ്ഞു  ആവശ്യത്തിനു കടവും മേമ്പൊടിക്ക് പ്രാരാബ്ദവുമൊക്കെയായി സമാധാനമായി പ്രവാസ ജീവിതം തുടരുമ്പോഴാണ് നാട്ടില്‍ നിന്നും ഉമ്മയുടെ വിളി.

മോനെ മാമൻ ഹജ്ജിനു വരുന്നുണ്ട്. നീ എല്ലാ സഹായവും ചെയ്തു കൊടുക്കണം. നിനക്ക് ആകെ ഒരു അമ്മാവനല്ലേ ഉള്ളൂ

Sunday, December 15, 2013

പുഴയോട് നിലാവ് പറഞ്ഞത് - (കഥ )

പാമ്പ് ,തേള്, പല്ലി, പഴുതാര, പൂച്ച, നായ, കോഴി, എലി, മണ്ണിര,  തുടങ്ങിയ എല്ലാ  ജീവികളും ഭൂമിയുടെ അവകാശികള്‍ ആണെന്ന് ബഷീര്‍ എഴുതിയത് ഞാന്‍ വായിച്ചിട്ടുണ്ട്.  ഒന്നിനെയും ഉപദ്രവിക്കുന്നത് എനിക്ക് സഹിക്കില്ല. എന്നാല്‍ മൂസ അങ്ങിനെ ആയിരുന്നില്ല.  കണ്ണില്‍ കണ്ടതിനെയെല്ലാം  ഉപദ്രവിക്കും. എനിക്ക് അവന്‍റെ ഈ ആക്രമണ സ്വഭാവം ഒട്ടും ഇഷ്ടമല്ല.  അങ്ങിനെയാണ് ഞാനും മൂസയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത്. 

Tuesday, December 10, 2013

സൈനബ


ഞാൻ നാലാം ക്ലാസിലെത്തുമ്പോൾ ക്ലാസിലെ ഏറ്റവും മുതിർന്ന കുട്ടിയായിരുന്നു സൈനബ. എനിക്കും രണ്ടു കൊല്ലം മുമ്പേ നാലാം ക്ലാസിലെത്തിയവൾ. അവളെ വീണ്ടും തോല്പിച്ചതിനു അവളുടെ ഉമ്മ ഹെഡ് മാഷോട്‌ കുറേ വഴക്കിട്ടു. ഇനി മകളെ സ്കൂളിലേക്ക് അയക്കില്ലെന്ന് കട്ടായം പറഞ്ഞു അവർ പോയത് ഞാനോർക്കുന്നു. 

സൈന പിന്നെയും സ്കൂളിൽ വന്നു. പലപ്പോഴും അവൾ എത്തുമ്പോൾ പിള്ളമാഷിന്റെ മലയാളം ക്ലാസ് പകുതിയായിട്ടുണ്ടാകും. എത്ര വൈകി വന്നാലും "സൈനത്താത്ത വന്നല്ലോ..കേറി കുത്തിരിക്കീ, സൈനമ്മായി ഇന്ന് നേരത്തെ പോന്നല്ലോ" എന്നോ മറ്റോ പറയുകയല്ലാതെ പിള്ള മാഷ്‌ അവളെ വഴക്ക് പറയാറുണ്ടായിരുന്നില്ല.