Wednesday, November 27, 2013

വരവേല്‍പ്

മഞ്ഞു പെയ്തിറങ്ങിയ വൃശ്ചികപ്പുലരി.  മുറ്റത്തു പരന്ന ഇളം വെയിലിനു കനം വെച്ചു തുടങ്ങിയിരിക്കുന്നു. മകളുടെ കുസൃതികള്‍ കണ്ടു പൂമുഖത്തിരിക്കുമ്പോഴാണ് മൊബൈല്‍ ബെല്ലടിച്ചത്. ഹസ്സനിക്ക. ആ ശബ്ദത്തെ ഞാന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. എത്ര വര്‍ഷമായി കണ്ടിട്ട്.  ഇന്നു എന്നെ കാണാന്‍ വരുന്നത്രേ. എനിക്ക് സന്തോഷം അടക്കാനായില്ല

Tuesday, November 26, 2013

ദയവായി നമ്പർ പരിശോധിക്കൂ

വീട്ടിലെ ടെലിഫോണ്‍ കേടായിട്ടു മാസങ്ങളായി. ടെലിഫോണ്‍ ഓഫീസിലേക്ക് വിളിച്ചു..അപ്പോഴാണറിയുന്നത് അവരുടെ ഫോണ്‍ കേടായിട്ടും കാലം കുറെ ആയെന്നു..

ഞാൻ ലൈൻമാനെ തപ്പി ഇറങ്ങി..വല്ലതും അവനു കൊടുത്താൽ കാര്യം നടക്കും എന്ന് പറഞ്ഞു തന്നത് അയൽവാസി.

ലൈൻമാനെ കണ്ടോ..ഞാൻ വഴി പോക്കനോട് ചോദിച്ചു..

അപ്പുറത്തെ വളവിൽ ലൈനിൽ തൂങ്ങി കിടക്കുന്നുണ്ട്..അയാൾ പറഞ്ഞു...ഹോ എന്തൊരു ഹ്യൂമർ  സെൻസാ ഈ നാട്ടുകാർക്ക്. 


Monday, November 11, 2013

സ്ഥലം വിൽപനക്ക്

ഇങ്ങളെന്താ ഇങ്ങിനെ അനങ്ങാതിരിക്കുന്നതു ?.  ഉമ്മറക്കോലായിൽ വന്നു ഭാര്യയുടെ ചോദ്യമാണ്. 

പൊതുവെ ഞാൻ അനങ്ങാതിരിക്കുന്നതു അവൾക്കിഷ്ടമല്ല. പക്ഷെ ഇപ്പോൾ ഞാനിങ്ങിനെ അന്തം വിട്ടിരിക്കുന്നതിന്റെ കാരണം അവൾക്കറിയാം. അതാണ്‌ ഈ ആശങ്ക..

Saturday, October 6, 2012

മിസ്‌കാള്‍ ഫ്രം മിസ്സിസ്

അലാറം അഞ്ചു തവണ അടിച്ചിട്ടും എഴുന്നേല്‍ക്കാന്‍ തോന്നാത്ത അയാള്‍ രാജാവിന്റെ പടമുള്ള, ഒന്നിന് പതിനാലു കിട്ടുന്ന റിയാല്‍ മനസ്സില്‍ ഓര്‍ത്തപ്പോള്‍ ചാടി എഴുന്നേറ്റു. ഈ റിയാല്‍ ഇല്ലായിരുന്നുവെങ്കില്‍ കുട്ടികളെ പോലെ ഉണരും വരെ അങ്ങിനെ ഉറങ്ങിയേനെ. തട്ടിപ്പിടഞ്ഞു എഴുന്നേറ്റപ്പോഴേക്കും പല്ലി ചിലക്കുന്ന പോലെ മൊബൈല്‍ രണ്ടു തവണ ശബ്ദമുണ്ടാക്കി. "ഇതു മറ്റവനാ. മിസ്‌‌ കാള്‍..."","   മിസ്‌കോള്‍ കണ്ടു പിടിച്ച  മൊബൈല്‍ കമ്പനിയേ മനസ്സില്‍ പ്രാകി ബാത്റൂമിലേക്ക്‌ ഓടി.

Sunday, August 19, 2012

വാതമുള്ള കുറുന്തോട്ടി.

വാതിലില്‍ ആരോ മുട്ടുന്നത് കേട്ടാണ് ഉണര്‍ന്നത്. അലാറം പല തവണ അടിച്ചത് അറിഞ്ഞില്ല. മൂക്കടപ്പും ജല ദോഷവും കാരണം ഉറങ്ങാല്‍ ഏറെ വൈകി. ഉണരാനും.

കരണ്ട് ഇല്ലാതിരുന്നത് കൊണ്ട് ഇന്നലെ  ഏ.സി യും പ്രവര്‍ത്തിച്ചില്ല. കരണ്ട് ഉണ്ടാവുകയില്ലെങ്കില്‍ ഇവര്‍ക്ക് ഒരു മുന്നറിയിപ്പ് തന്നാല്‍ എന്താ?. അല്ലെങ്കിലും ഒരു കാറ്റടിച്ചാല്‍ മതിയല്ലോ കരണ്ട് പോവാന്‍. ഇവരെ വിശ്വസിക്കാന്‍ കൊള്ളില്ല.  ഇനി ഒരു ജനറേറ്റര്‍ വാങ്ങാന്‍ പറയണം.

വീണ്ടും ചില പ്രവാസ ചിന്തകള്‍

പെട്രോഡോളറിന്റെ സുഭിക്ഷതയിലേക്ക് ഒരു പിടി പ്രശ്നങ്ങളുടെ ഭാണ്ഡക്കെട്ടുമായി സ്വപ്നങ്ങളുടെ ചിറകിലേറി കടല്‍ കടന്നു വന്നവരാണ് ഓരോ പ്രവാസിയും.  അഗ്നി പരീക്ഷകളുടെ ഈ കര്‍മ്മകാണ്ഡത്തില്‍ ജീവിതത്തിനു ഊടും പാവും നെയ്യാന്‍ കടല്‍ കടക്കുമ്പോള്‍ പലര്‍ക്കും അത് നാട്ടില്‍ നിന്നുള്ള രക്ഷപ്പെടലായി തോന്നാം.

രക്ഷപ്പെടുകയായിരുന്നില്ല പകരം കുരുക്കില്‍ അകപ്പെടുകയായിരുന്നു എന്ന് തിരിച്ചറിവു വരുമ്പഴേക്കും ആയുസ്സിന്റെ നല്ലൊരു ഭാഗം തീര്‍ന്നിരിക്കും. എലിയെ പേടിച്ചു ഊര് വിട്ടവന്‍ പുലിയോട് മല്ലിടുന്ന പോലെയാണു പ്രവാസിയുടെ അവസ്ഥ. ജന്മനാട്ടില്‍ പ്രകൃതി കൈകുമ്പിളില്‍ വെച്ച് നീട്ടിയ സൌഭാഗ്യങ്ങള്‍ ഉപേക്ഷിച്ചു കടല്‍ കടന്നവര്‍ വ്യത്യസ്ത ഭൂപ്രകൃതിയിലും കാലാവസ്ഥയിലും പ്രതികൂല ജീവിത സാഹചര്യങ്ങളോട് പൊരുതാന്‍ നിര്‍ബന്ധിതരാകുന്നു.

Monday, July 16, 2012

റംസാന്‍ നിലാവ്.


ആകാശക്കടലിന്‍റെ അനന്തനീലിമയില്‍ റംസാന്‍പിറയുടെ അമ്പിളിവെട്ടം. പാരില്‍ ശാന്തി സമാധാനത്തിന്റെ നറും നിലാവ് പരക്കുകയാണ്. ഭൂമിയില്‍ ഭക്തിയുടെ പ്രഭാപൂരിതമായ രാവുകള്‍ വരവായി.

ഭൂമിയിലെ പരകോടി ജനതക്ക് പാപപങ്കിലമായ ജീവിതത്തിലെ അഴുക്കുകള്‍ കഴുകി ആത്മവിശുദ്ധിയുടെ ധന്യതയിലേക്ക് തിരിച്ചു വരാന്‍ അല്ലാഹു തുറന്നിട്ട അനുഗ്രഹത്തിന്റെ മുപ്പതു ദിനരാത്രങ്ങള്‍ സമാഗതമായിരിക്കുന്നു. അണ്ഡകടാഹത്തില്‍ അത്ഭുതങ്ങളുടെ പ്രപഞ്ച നിഗൂഢതകള്‍ ഒളിപ്പിച്ചു അതിന്‍റെ സൂക്ഷ്മ ചലനങ്ങളെ നിയന്ത്രിക്കുന്ന ജഗന്നിയന്താവായ നാഥാ നിനക്കാണ് സര്‍വ്വ സ്തുതിയും.

Thursday, July 12, 2012

അബ്ദുറബ്ബും അത്ഭുത വിളക്കും



വിളക്കില്‍ നിന്നും തുടങ്ങാം.  വെളിച്ചമേ നയിച്ചാലും എന്നാണു പറയാറ്. എന്നു വെച്ചു "വെളിച്ചം ദുഖമാണുണ്ണീ..തമസ്സല്ലോ സുഖപ്രദം" എന്നു പറഞ്ഞ കവിയാണ്‌ ആദ്യത്തെ വര്‍ഗീയ വാദി എന്നു പറയാനാവുമോ. മുസ്ലിം ലീഗ് മന്ത്രിമാര്‍ക്ക് എപ്പോഴും കീറാമുട്ടിയാണ് ഈ നിലവിളക്ക്. സ്റ്റേജില്‍ നിലവിളക്ക് കണ്ടാല്‍ അവര്‍ മുഖം തിരിക്കും. എന്താ കാരണം. അതു ഒരു അശുഭ  ലക്ഷണം ആയതു കൊണ്ടാണോ?.

Sunday, June 17, 2012

അപ്പനോ മകനോ ബുദ്ധി

ചുമരുകൾ കുത്തിവരച്ചു വൃത്തികേടാക്കാന്‍ തുടങ്ങിയപ്പോഴാണ് അവനു സ്കൂളില്‍ പോകാനുള്ള പ്രായപൂര്‍ത്തിയായി എന്നു സഹധര്‍മ്മിണിക്ക് തോന്നിയത്. അടുത്ത കൊല്ലം ചേര്‍ത്താം എന്നു ഞാന്‍ പറഞ്ഞെങ്കിലും അവനിലെ സര്‍ഗ്ഗവാസന വീണ്ടും വീണ്ടും ചുമരുകളില്‍ മോഡേണ്‍ ആര്‍ട്ടായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍ സ്കൂളില്‍ വിട്ടേക്കാം എന്ന തീരുമാനത്തില്‍ ഞാനും എത്തി.

Saturday, June 16, 2012

കേരളം പോയ വാരങ്ങളില്‍ - അവലോകനം - 3

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പും കഴിഞ്ഞു . മാര്‍ക്സിസ്റ്റ്കാരന്‍ ശെല്‍വരാജ്  കോണ്ഗ്രസ് കാരനായി ജയിച്ചു കയറി. ശെല്‍വ രാജിനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ നെയ്യാറ്റിന്‍കര "കൈ" വിട്ടെന്ന് ഞാന്‍ കരുതിയതാ. കാരണം മൂപ്പരുടെ ട്രാക്ക് റെക്കോര്‍ഡ്‌ അതായിരുന്നല്ലോ. യു ഡി എഫില്‍ പോകുന്നതിലും നല്ലത് ആത്മഹത്യ ചെയ്യുകയാണെന്ന് വരെ പറഞ്ഞു കളഞ്ഞ ആശാന്‍, കോണ്ഗ്രസ്സുകാര്‍ MLA യുടെ എല്ലിന്‍ കഷ്ണം എടുത്തു കാണിച്ചപ്പോള്‍ തൂങ്ങാന്‍ പോയ കയറു വലിച്ചെറിഞ്ഞു.  ഇതു പഴയ കഥ. ശെല്‍വരാജ് ജയിച്ചിരിക്കുന്നു. ജയിച്ചവന്‍ ആരായാലും അംഗീകരിച്ചേ പറ്റൂ...പിറവത്ത് തോറ്റപ്പോഴേ തോല്‍വി ഒരു ശീലമാക്കാന്‍  മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി പഠിച്ചു കഴിഞ്ഞു എന്നു വേണം കരുതാന്‍.

Sunday, April 1, 2012

അഞ്ചാം മന്ത്രിപ്പണി വാങ്ങണ്ടേ - കേരളം പോയ വാരം.

അഞ്ചാം മന്ത്രിപ്പണി വാങ്ങണ്ടേ...
ഭരണത്തില്‍ തല കുത്തി മറിയണ്ടേ....

ലീഗിന്റെ അഞ്ചാം മന്ത്രി പ്രശ്നം ആണു ഇപ്പോള്‍ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്നു തോന്നുന്നു. ഈ അഞ്ചാം പനി  ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പിടിച്ചു കുലുക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.

Wednesday, February 15, 2012

ആ വാര്‍ഡും പേവാര്‍ഡും പിന്നെ ഞാനും

മാന്യ സഹോദരന്മാരെ. ഞാന്‍ ഒരു പരമ്പരാഗത ബ്ലോഗു കര്‍ഷകനാണ് . എന്‍റെ അനുഭവം കേള്‍ക്കൂ. ബൂലോകം ഓണ്‍ ലൈനില്‍ ഈയിടെ ഏറ്റവും നല്ല ബ്ലോഗ്‌ കര്‍ഷകര്‍ക്ക് അവാര്‍ഡ് കൊടുക്കുന്നു എന്നു കേട്ടു. അങ്ങിനെ ഈ പാവം ഞാനും ബൂലോകത്തേക്ക് ഒന്ന് വിളിച്ചു.

Friday, February 10, 2012

കേരളം പോയ വാരം.


മുല്ലപ്പെരിയാര്‍ പൊട്ടും പൊട്ടും എന്നു പറഞ്ഞു എല്ലാരും കൂടി പേടിപ്പിച്ചപ്പോ കുറെ ദിവസം പേടി കൊണ്ട് ഉറങ്ങാന്‍ കഴിഞ്ഞില്ല. പിന്നെ കോടതിയുടെ ബലത്തില്‍ ഡാം ഉറപ്പിച്ചു നിര്‍ത്തിയപ്പോഴാണ് ഞാനും പി ജെ ജോസഫുമൊക്കെ ശരിക്കും ഒന്നുറങ്ങിയത്‌.  മുല്ലപ്പെരിയാര്‍  ഇനി എപ്പോ പൊട്ടണം എന്നത് കോടതി തീരുമാനിക്കും. അത്രയും ആശ്വാസം . ആ ആശ്വാസത്തില്‍ അങ്ങിനെ ഒരു വിധം തണുത്തു വന്ന അന്തരീക്ഷം കഴിഞ്ഞ വാരത്തില്‍ വീണ്ടും ചൂട് പിടിച്ചു.

Monday, December 19, 2011

ചിദംബര വെളിപാടുകള്‍


രാഷ്ട്രീയം പറയരുത് എന്നു എത്ര ശപഥം ചെയ്താലും നമ്മുടെ രാഷ്ട്രീയക്കാര്‍ പറയിപ്പിക്കും. പറയിപ്പിക്കലാണല്ലോ അവരുടെ പണി. അവരായിട്ടു ഒന്നും ചെയ്യാറില്ല. ഇപ്പോള്‍ മുല്ലപ്പെരിയാറല്ല പ്രശനം. ചിദംബരത്തെ പുറത്താക്കലാണ്. പറയുന്നത് കേട്ടാല്‍ തോന്നും ഇതു മുരളിയെ പുറത്താക്കുന്ന പോലെ നിസ്സാര കാര്യമാണെന്ന്.

Tuesday, November 29, 2011

പെരിയാറെ മുല്ലപ്പെരിയാറെ

1) പെരിയാറെ മുല്ലപ്പെരിയാറെ
തമിഴന്‍  മക്കളുടെ കുടിനീരെ..
ഡാമും കൊണ്ട് കുലുങ്ങിച്ചിരിക്കും
കൊലയാളി ബോംബാണ് നീ...
നാടന് കൊലയാളി ബോംബാണ് നീ.."

Wednesday, October 26, 2011

മൂന്നാം മുറ.

"വല്ലാത്തൊരു മഴതന്നെ ഇക്കൊല്ലം". മഴവെള്ളം നിറഞ്ഞ ബക്കറ്റു മാറ്റി മറ്റൊരെണ്ണം വെക്കുമ്പോള്‍ ഉമ്മ മഴയെ പ്രാകിക്കൊണ്ടിരുന്നു. തുലാവര്‍ഷം ഇടതടവില്ലാതെ പെയ്യുകയാണ്. നല്ല ഇടിയും മിന്നലുമുണ്ട്‌..;  മേല്‍ക്കൂരയിലെ ഓടു ഒരെണ്ണം പൊട്ടിയിരിക്കുകയാണ്. അതിലൂടെയാണ് ‍ മഴവെള്ളം അകത്തു വെച്ച പാത്രത്തില്‍ വീഴുന്നത്. "എത്ര ദിവസായി പൊട്ടിയ ഓടു മാറ്റാന്‍ പണിക്കാരെ വിളിക്കുന്നു. മഴക്കാലം കഴിയാതെ ഓട്ടിന്‍ പുറത്തു കയറാന്‍ അവര്‍ക്ക് പറ്റില്ലത്രേ". ഉമ്മ ആരോടെന്നില്ലാതെ പറഞ്ഞു.

Monday, October 24, 2011

സമകാലികം. ( മിനിക്കഥ)



മാര്‍
ക്കറ്റിലേക്ക് സഞ്ചിയുമായി ഇറങ്ങുമ്പോള്‍ അവള്‍ പറഞ്ഞു 
"കുറച്ചു അത് കൂടെ വാങ്ങിച്ചോളൂ"
"അതോ??..അതിനെന്താ പേരില്ലേ. എന്താന്നു വെച്ചാ പറ"
അവള്‍ ശബ്ദം താഴ്ത്തി പറഞ്ഞു 
" അതു  ഒരു പാക്കെറ്റ് "

Wednesday, October 12, 2011

രണ്ടാം പാദം

കെട്ടിട സമുച്ചയത്തിന്‍റെ ബേസ്മെന്റില്‍ വണ്ടി നിര്‍ത്തി ഡ്രൈവര്‍ പറഞ്ഞു "ആ ലിഫ്റ്റില്‍ കയറിക്കോളൂ"

ലിഫ്റ്റില്‍ കയറി പന്ത്രണ്ടാം നിലയുടെ ബട്ടന്‍ അമര്‍ത്തി ഉയരങ്ങളിലേക്ക് കുതിക്കുമ്പോള്‍ അവള്‍ ലിഫ്റ്റിലെ കണ്ണാടിയില്‍ നോക്കി. ബ്യുട്ടിഷന്‍റെ കരവിരുതില്‍ താന്‍ ഒന്നൂടെ  സുന്ദരിയായിരിക്കുന്നു. എന്നും കാച്ചിയ എണ്ണയിട്ട് മുത്തശ്ശി ചീകി മിനുക്കി തന്നിരുന്ന  നിതംബംവരെ നീണ്ട തന്‍റെ മുടി മുറിക്കുമ്പോള്‍ ആദ്യം സങ്കടമായിരുന്നു. പക്ഷെ ഇപ്പോള്‍ തോളറ്റം വരെ വെട്ടി ചെറുതാക്കി ബോബ് ചെയ്ത മുടി മുഖത്തിനു നന്നായി ചേരുന്നു.

Wednesday, August 17, 2011

ഇടവേളയ്ക്കു ശേഷം

ഈന്തപ്പനത്തോട്ടങ്ങളിൽ  ഇത് വിളവെടുപ്പിൻറെ കാലം. ചൂട് അതിന്റെ പാരമ്യതയിലാണ്. മരുഭൂമി ഇളക്കിമറിച്ചു പൊടിക്കാറ്റു വീശിയടിക്കുന്നു.  ചുടുകാറ്റിൽ  ഇരമ്പുകയാണ് ഗൾഫ്  നഗരങ്ങളിലെ പകലുകൾ. താമസിക്കുന്ന ബഹുനില കെട്ടിടത്തിന്‍റെ ടെറസിൽനിന്നും സായാഹ്നങ്ങളിലെ ഈ നഗരവീക്ഷണം എനിക്ക്‌  ദിനചര്യയുടെ ഭാഗമായിരിക്കുന്നു.

ഒരു ഭാഗത്ത് ശാന്തമായ ചെങ്കടൽതീരത്ത്‌ ആഡംബര നൗകകളും മത്സ്യബന്ധന ബോട്ടുകളും കുഞ്ഞു തിരകളിൽ ചാഞ്ചാടുന്നു. മറുവശത്ത്‌ പ്രൌഡോജ്ജ്വലമായ നഗരത്തിൽ  തലയെടുപ്പോടെ നിൽക്കുന്ന വമ്പൻ കെട്ടിടങ്ങൾ ഒരു കലാകാരന്റ കരവിരുതോടെ മനോഹരമായി വിതാനിച്ചിരിക്കുന്നു. ചീറിപ്പായുന്ന വാഹനങ്ങളാൽ ശബ്ദ മുഖരിതമാണ് നഗരസന്ധ്യ. നിയോൺ  ബൾബുകളിൽ  പ്രാകാശപൂരിതമായ നഗരക്കാഴ്ചകൾ ഏറെ നയനാനന്ദകരമാണ്. പ്രവിശാലമായ മരുഭൂമിയുടെ വന്യതയിൽ  പടർന്നു പന്തലിച്ച ഈ കോണ്ക്രീറ്റ്  വനം ഒരു ജനതയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ്.

Wednesday, June 1, 2011

കാത്തിരുന്ന നിക്കാഹ്


മുറ്റത്തു കാറുകളുടെ ഒച്ചയും ബഹളവും. സ്വീകരണ മുറിയില്‍ പൊങ്ങച്ചം പറഞ്ഞു കൊണ്ടിരുന്ന ഉപ്പയുടെയും അമ്മാവന്‍മാരുടെയും സംസാരം പെടുന്നനെ നിന്നു. 
"ഇത്താത്താ... അവര്‍ എത്തി".
കുഞ്ഞിക്ക ഓടി വന്നു ഉമ്മയോട് പറയുന്നത് കുല്‍സു കേട്ടു. അവളെ അണിയിച്ചൊരുക്കി അറയില്‍ കൊണ്ടുപോയി ഇരുത്തുമ്പോള് അമ്മായി പറഞ്ഞു